thalopandi

Pages

Wednesday, January 12, 2011

---------- Forwarded message ----------



From: Abdul Hameed KP


Date: 2011/1/7


Subject: വാണിമേല്‍ ചന്ത


To: vanimal










അങ്ങിനെ വാണിമേല്‍ ചന്ത പൊട്ടി ,ഇന്ന് പഞ്ചായത്തില്‍ നടന്ന ആലോചന യോഗത്തില്‍ ചന്ത നടത്തേണ്ട എന്നാ തീരുമാനം കൈകൊണ്ടു , അടുത്ത വര്ഷം നടത്താന്‍ വേണ്ടി ഒരു അഞ്ചു അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു ,കൂടാതെ TP saeed നെതിരെ രൂക്ഷ വിമര്‍ശനവും, ആരോടും ആലോചിക്കാതെ സ്വാഗത സങ്ങതിന്റെ കത്ത് വിതരണം ചെയ്തു എന്നാണ് കുറ്റം , എല്ലാ കുറ്റവും സ്വ മനസ്സാലെ saeed ഏറ്റെടുത്തു , യോഗം പിരിഞ്ഞു , ഇതില്‍ മാഷനമാര്‍ക്കായി ഒരു പങ്കും ഇല്ല എന്നുഅരിയിക്കട്ടെ


അബ്ദുല്‍ ഹമീദ്

അബ്ദുല്‍ഹമീദ് മാസ്റ്റര്‍ക്ക് ഇങ്ങിനെ ഒരെഴുത്ത് എഴുതാനുള്ള ചേതോവികാരം എന്താണ് എന്ന് എനിക്ക് മനസ്സിലായിട്ടില്ല.ഒരധ്യാപകന്‍ എന്ന നിലയില്‍ ഞാന്‍ പ്രതീക്ഷിക്കാത്തതിനാല്‍ ഇപ്പോളും ഞാന്‍ കരുതുന്നത് ഹമീദ് മാസ്റ്ററുടെ ഐ.ഡി.ആരോ 'മിസ്സ്‌ യൂസ്' ചെയ്തു എന്നാണു.



അദ്ദേഹം സ്കൂള്‍ വിട്ടു വരാന്‍ താമസിച്ചതിനാല്‍ വരാന്‍ പറ്റിയില്ല എന്ന് യോഗം കഴിഞ്ഞ ഉടനെ എന്നോട് പറഞ്ഞിരുന്നു. തീരുമാനങ്ങള്‍ ചോദിച്ചു.ഞാന്‍ പറയുകയും ചെയ്തു.കൂടെ നമ്മുടെ ഗ്രൂപ്പില്‍ അയക്കണമെന്നും പറഞ്ഞിരുന്നു...... ഒരാള്‍ പോലും യോഗത്തില്‍ അവരവരുടെ അഭിപ്രായത്തില്‍ കവിഞ്ഞു ഒന്നും പറഞ്ഞിട്ടില്ല എന്നതാണ് സത്യം.


തീരുമാനം ഇങ്ങിനെയാണ്‌. വാണിമേല്‍ വിപണന മേളയുടെ സാധ്യതകള്‍ മനസ്സിലാക്കി അത് നടത്താന്‍ അഞ്ചു അംഗ സമിതിയെ നിയോഗിച്ചു. പി.തരുവായ് ഹാജി,


ടി.മൂസ്സ മാസ്റ്റര്‍, ടി.പി.കുമാരന്‍. സഈദ് ടി.പി., ജലീല്‍ കെ.വി.എന്നിവരാണ് അഞ്ചു അംഗ സമിതിയില്‍ ഉള്ളത്. ഈ വര്‍ഷം തന്നെ ,അതായതു ഒന്നുകില്‍ മാര്‍ച്ചിനു മുന്‍പ് ,അല്ലെങ്കില്‍ പരീക്ഷക്ക്‌ ശേഷം,,,,!സമിതിയുടെ തീരുമാനം പരിഗണിക്കുക എന്നതാണ് യോഗത്തില്‍ പറഞ്ഞത്.[ഏതായാലും ഇനി എനിക്ക് താല്പര്യമില്ല]


എന്ത് അസംബന്ധമാണ് ബഹുമാന്യ മാഷ്‌ ഇവിടെ വിളമ്പിയത്?.ആരോടും ചോദിക്കാതെ സ്വാഗത സംഘം നോട്ടീസ് വിതരണം ചെയ്തതിനു സഈദ്നെതിരെ രൂക്ഷ വിമര്‍ശനമെന്നു....


സ്വാഗത സംഘം നോട്ടീസ് വിതരണം നടത്തിയത് നമ്മുടെ പ്രസിഡണ്ട്‌ഉം ,കൊറ്റാല അശ്രഫും,എം.കെ.അശ്രഫും, സി.വി.മോയിതീന്‍ ഹാജിയുമാണ് എന്നതിനാല്‍ എനിക്കെതിരെ എന്തിനു വിമര്‍ശനം വേണം? ഭൂമിവാതുക്കല്‍ ഉള്ള ചില തല്‍പ്പര കക്ഷികള്‍ എന്‍റെ നല്ല ഒരു ഉദ്യെശത്തെ വെറും 'ചന്ത ക്കളി' ആക്കി മാറ്റി ,ജനങ്ങളില്‍ കലാപഭീതി പടര്‍ത്തിയപ്പോള്‍ തകര്‍ന്നടിഞ്ഞത് അഭിമാനം എന്ന മഹത്തായ മുതല്‍ക്കൂട്ടാണ്.ചോര പൊടിയുന്ന നാടെന്നും,കലാപ ഭൂമിയെന്നുമൊക്കെ പ്രാസംഗികരില്‍ ചിലര്‍ വാണിമേലിനെ ഉദ്ദരിച്ചപ്പോള്‍,ഇവരെ ഓര്‍ത്ത്‌ ഞാനും അല്‍പ്പം തല താഴ്ത്തി.ലജ്ജ കൊണ്ടു,.....സ്വന്തം നാടിനെ വിശ്വസിക്കാത്ത 'വാണിമേലിയന്മാര്‍' നമുക്കെന്തിന് വേണമെന്ന് വെറുതെ ആലോചിച്ചുപോയി.


സ്വാഗത സംഘം രൂപീകരണത്തിന്റെ കത്ത് അടിച്ച്ചതിലെ അപാകതയില്‍ ചര്‍ച്ച തുടങ്ങിയപ്പോള്‍ എനിക്കതില്‍ ഒരു വിശദീകരണം കൊടുക്കേണ്ടി വന്നു എന്നത് സത്യം..ഭരണ മുന്നണിയിലെയും,പ്രതിപക്ഷത്തെയും മെമ്പര്‍മാര്‍ പ്രസിഡണ്ട്‌ ചെയ്ത അപരാധമായി ആഘോഷിക്കുന്ന അവസ്ഥയില്‍ ഞാന്‍ ആ കുറ്റം സ്വയം ഏറ്റെടുത്തു എന്നത് നേരാണ്. ഒരുപക്ഷെ ചിലര്‍ക്ക് ആഘോഷിക്കാന്‍ കിട്ടിയ അവസരം ഇല്ലാതാക്കുക എന്ന ഒരൊറ്റ ലക്ഷ്യം.


"സദസ്സിനോട് സംസാരിച്ചു പരിചയമില്ലാത്ത ഞാന്‍ സാന്ദര്‍ഭികമായി ഒരു കാര്യം പറയേണ്ടി വരുന്നു.സ്വാഗത സംഘം നോട്ടീസ് അടിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാതിത്വം എനിക്കാണെന്നും,പ്രസിഡണ്ട്‌ ഉദ്യേശിച്ചത്‌ ആലോചന യോഗമാണ് എന്നും,പരിചയക്കുറവു മൂലം വന്ന അപാകതയില്‍ എന്നോട് ക്ഷമിക്കണമെന്നും" ഞാന്‍ പറഞ്ഞപ്പോള്‍ പലര്‍ക്കും പൊള്ളി എന്നത് വലിയ സത്യമാണ്. ആ നോട്ടീസ് വലിയ ചര്‍ച്ചയാക്കാംഎന്നു കരുതിയ ചിലര്‍ക്ക്, ആ മരുന്ന് പ്രയോഗിച്ചപ്പോള്‍ ദഹിച്ചില്ല. ഞാന്‍ എന്‍റെ നാടിന്റെ നല്ല ഒരു സ്വപ്നത്തിനു വേണ്ടി തോറ്റു കൊടുത്തു എന്നെ എനിക്ക് തോന്നിയുള്ളൂ.ഇനിയും അതിനു തയാറുമാണ്.


ഞാന്‍ അങ്ങിനെ പറഞ്ഞതിനാല്‍ വിവാദങ്ങള്‍ മാറി ചര്‍ച്ചകള്‍ വന്നു.അബദ്ധം മനുഷ്യസഹജമാണ് എന്നും,തെറ്റ് ഏറ്റുപറഞ്ഞതിനാല്‍ നാം മാനിക്കണമെന്നും മെമ്പര്‍ വസന്ത കുമാരിയടക്കം പറഞ്ഞപ്പോള്‍ അവരുടെ വാക്കുകളില്‍ സകല ബഹുമാനവും അവര്‍ സൂക്ഷിച്ചിരുന്നു. എങ്ങിനെ ഇതിനെയൊക്കെ രൂക്ഷ വിമര്‍ശനം എന്ന് പറഞ്ഞു കളഞ്ഞു?


നിര്‍ത്തുകയാണ്..... അപേക്ഷയുണ്ട് മാഷേ..... സൂപ്പി നരിക്കാട്ടെരിയുടെ പ്രസംഗം അടര്‍ത്തി മാറ്റിയപ്പോള്‍ വലിയ ഒരു ചര്‍ച്ചയായി.അദ്ദേഹം ഈ ഗ്രൂപ്പില്‍ ഇല്ലാത്തത് ഒരു ഭാഗ്യമായി കാണുക. ഇന്ന് ഞാന്‍ ഇതില്‍ മെമ്പര്‍ ആണ്.പക്ഷെ പ്രതികരിക്കാനുള്ള കഴിവ് വല്ലാതെ എനിക്ക് ഇല്ലാതെ പോയതും ഭാഗ്യമായി കാണുക.

ഭാഗ്യം:അവിടെ കമ്മറ്റിയില്‍ നമ്മുടെ ഗ്രൂപ്പിലുള്ള എം.പി.അനസ് അടക്കമുള്ളവര്‍ ഉണ്ടായിരുന്നു എന്നത്.രൂക്ഷ വിമര്‍ശനം അവരും കേട്ടിരിക്കുമല്ലോ.....
                                                                                                      സഈദ്



--

No comments:

Post a Comment