thalopandi

Pages

Thursday, October 13, 2011

ദൈവത്തിന്റെ സ്വന്തം നാട് പിശാചുക്കളുടെ നാടാകാന്‍ അധികനാള്‍ വേണ്ടി വരില്ല.....

കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രക്കാരുടെ മര്‍ദനമേറ്റതിനെ തുടര്‍ന്ന് പാലക്കാട് പെരുവമ്പ് തങ്കയം വീട്ടില്‍ രഘു മരിച്ചത് തലച്ചോറിലുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്നെന്ന് സൂചനയും പുറത്തു വരുന്നു . ചൊവ്വാഴ്ച ആലപ്പുഴ ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോലീസ് സര്‍ജന്മാരുടെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഇത് കണ്ടെത്തിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ബുധനാഴ്ച മാത്രമേ ലഭിക്കുകയുള്ളൂ. മരിച്ച രഘുവിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ നിരവധി പാടുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

വടക്കേ ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലും അരങ്ങേറുന്ന ക്രൂരതയുടെ ദ്രിശ്യങ്ങള്‍ കണ്ടു പ്രതികരിച്ച നമ്മള്‍ കേരളത്തില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിയമപാലകര്‍ തന്നെ നിയമം കയ്യിലെടുക്കുന്നു

രഘുവിനെ മര്‍ദിച്ച മൂവാറ്റുപുഴ ഇഞ്ചിക്കണ്ടത്തില്‍ സന്തോഷ് (28), നെയ്യാറ്റിന്‍കര മുടിവിളാകം ശ്രീസദനില്‍ സതീശന്‍ (36) എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു.
ഇതില്‍ സതീശന്‍ കെ സുധാകരന്‍ എം പി യുടെ ഗന്മാനാണ്..

സതീഷും സന്തോഷും ചേര്‍ന്ന് ക്രൂരമായാണ് രഘുവിനെ മര്‍ദിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

സതീഷ് ഇടതുകൈകൊണ്ട് രഘുവിന്റെ ഇരുകൈകളും പുറകിലേക്കു വരിഞ്ഞുമുറുക്കുകയും വലതുകൈകൊണ്ട് നെഞ്ചിന് ഇടിക്കുകയുംചെയ്തു. ഈ സമയം സന്തോഷും രഘുവിനെ ഇരുകൈകൊണ്ട് മാറിമാറി മര്‍ദിച്ചുവെന്ന് ദൃക്സാക്ഷിയും കെഎസ്ആര്‍ടിസി ഡ്രൈവറുമായ ടി കെ സുബൈര്‍ പറഞ്ഞു. കുഴഞ്ഞുവീണ രഘു വെള്ളംചോദിച്ച് നിലവിളിക്കുന്നുണ്ടായിരുന്ന

ു. ആളുകള്‍ വെള്ളം കൊടുക്കുന്നതും അക്രമികള്‍ വിലക്കി. പിന്നീട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ അക്രമികളെ തടഞ്ഞുവച്ച് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് മരിച്ചത്.

ഇത് പോലെ ക്രൂരമായ മര്‍ദന രീതികള്‍ ഇനിയെങ്കിലും അവസാനിപ്പിച്ചില്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട് പിശാചുക്കളുടെ നാടാകാന്‍ അധികനാള്‍ വേണ്ടി വരില്ല.