thalopandi

Pages

Wednesday, February 15, 2012

നിങ്ങളാണ് യഥാര്‍ത്ഥ പ്രവാചക നിന്ദകര്‍.... അത് മറക്കേണ്ട.

അല്പം കഴിഞ്ഞു   പോലീസ് വന്നു  അവനെയും കൊണ്ട്  പോയി. പോലീസിനെ ആരാണ് വിളിച്ചത് എന്ന തര്‍ക്കമായി പിന്നീട്. പോലീസുകാര്‍ക്ക് മുമ്പില്‍ പറയാനുള്ള ന്യായമൊന്നും നമ്മളെ കയ്യില്‍ ഇല്ലെങ്കിലും,നാട്ടു ന്യായം നോക്കിയാല്‍ സംഗതി പിശക് തന്നെയാ .ഒരു പത്താം ക്ളാസുകാരി അന്യ മതസ്ഥനായ ചെറുപ്പക്കാരന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുന്നത് കണ്ടാല്‍ ഇതു മതത്തില്‍ പെട്ടവരായാലും അത്രയങ്ങ്  ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. ഇത് തന്നെയാണ് മിനിയാന്ന് വയല്പീടികയില്‍ നടന്നതും. സംഭവത്തില്‍ വല്യ 'കയമ്പ്' ' ഇല്ല എന്ന് തോന്നി തുടങ്ങിയപ്പോള്‍ ആള്‍ക്കൂട്ടവും ഒഴിഞ്ഞു തുടങ്ങി.എങ്കിലും നമ്മുടെ '' Bus Stop "ആയ [അന്സാരിനോട് കടപ്പാട്] ഇവിടെ ഇതിനു പ്രസക്തിയുണ്ടോ എന്നാ തോന്നല്‍
         മിനിയാന്ന് ഒരു ഉച്ച സമയത്താണ് സംഭവം ഉണ്ടായത്.വാണിമേല്‍  പാലത്തിന്റെ അക്കരെ നിന്ന് ചില നാട്ടുകാര്‍ കാണുന്നത് ,സഹോദര സമുദായത്തില്‍ പെട്ട ,അതായത് ഒരു അമുസ്ലിം ചെറുപ്പക്കാരന്റെ ബൈക്കിന്റെ പിറകില്‍ ഇരുന്നു ഒരു പത്താം ക്ളാസുകാരി സ്കൂളില്‍ പോകുന്നതാണ്.പെണ്‍കുട്ടിയെ അവരില്‍ ചിലര്‍ക്ക്  അറിയുന്നതാണ്.ബൈക്ക് ഓടിച്ച    ആളെയും അവരില്‍ ചിലര്‍ക്ക് അറിയാം ,പിന്നെന്തു
പറയാന്‍ ....കണ്ടവര്‍  ഓടിച്ചിട്ടു അവരെ  വയല്പീടികയില്‍ വെച്ച് പിടിച്ചു. വയല്പീടികയില്‍ വലിയ ആള്‍ക്കൂട്ടമായി .ചോദ്യം ചെയ്തപ്പോള്‍ ആ ബൈക്ക് ഓടിച്ച പയ്യന് അവള്‍ ആരാന്നു പോലും അറിയില്ലത്രേ!!!. അവന്‍ പറഞ്ഞത് സത്യമാണ്. അവനു ആ കുട്ടിയെ അറിയില്ല. അവന്‍ കല്ലാച്ചിയില്‍ നിന്ന് വരുമ്പോള്‍ വഴിയില്‍ വെച്ച് ആ പെണ്‍കുട്ടിയുടെ പിതാവ് കൈ കാണിച്ചു നിര്‍ത്തിച്ചു കയറ്റി വിട്ടതാണ് ഭൂമിവാതുക്കല്‍ സ്കൂളില്‍ എത്തിക്കാന്‍. ബസ്സും,ജീപ്പും കാത്ത് നിന്ന് മുഷിഞ്ഞു,കുട്ടിക്ക് മോഡല്‍ പരീക്ഷക്ക്‌ സ്കൂളില്‍ എത്താന്‍ വൈകുമെന്നായപ്പോള്‍ ഉപ്പ കണ്ട വഴി ഇത് മാത്രമായിരുന്നു.കിട്ടുന്ന വണ്ടിയില്‍ കയറ്റി വിടല്‍ . ആ പെണ്‍കുട്ടിയും, ബൈക്ക് ഓടിച്ച പയ്യനും, കുട്ടിയുടെ പിതാവും ഇത് തന്നെയാണ് പറഞ്ഞത് എന്നതിനാല്‍ അത് സത്യമാകാനേ തരമുള്ളൂ.
           സത്യത്തില്‍ ഈ വിഷയത്തില്‍ ആര്‍ക്കാണ് യഥാര്‍ഥത്തില്‍ അബദ്ധം പറ്റിയത്?? . ആ ചെറുപ്പക്കാരന്‍ ചെയ്തതോ, ആ പിതാവിന് പറ്റിയതോ? അല്ലെങ്കില്‍ അവനെ വളഞ്ഞിട്ട് പിടിച്ച നാട്ടുകാര്‍ക്കോ? ...
           സാന്ദര്‍ഭികമായി ഇതിന്റെ കൂടെ ഒരു യഥാര്‍ത്ഥ സംഭവം കൂടി എഴുതാന്‍ തോന്നുന്നു.ചെന്നാട്ടു മൊയ്തുക്ക പറഞ്ഞ ,മേല്‍ പറഞ്ഞ സംഭവവുമായി മറ്റൊരു രൂപത്തില്‍ സാമ്യമുള്ള വേറൊരു സംഭവം.
ie,'കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുത്താലുള്ള അവസ്ഥ...'
കുറെ നാളുകള്‍ക്കു മുമ്പ് പുതുക്കയം,കരുകുളം ഭാഗത്തുള്ള ഒരു കുട്ടിയുടെ കയ്യില്‍ നിന്ന് മദ്രസ്സ വിട്ടു പോകുമ്പോള്‍  "അമലിയാത്ത്" പുസ്തകം വീണുപോയി.
കുട്ടിയുടെ ഭാഗ്യത്തിന് വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തു നിന്ന് ഇവിടെ താമസമാക്കിയ കണ്ണന്റെ ഭാര്യ ലീലയ്ക്കു കിട്ടി.ലീല പുസ്തകത്തിലെ പേര് നോക്കി ആളെ മനസ്സിലായതിനാല്‍ കണ്ണേട്ടന്റെ അടുത്തു കൊടുത്തയച്ചു.ആ കുട്ടിക്ക് പുസ്തകം തിരിച്ചു കിട്ടുകയും ചെയ്തു. രണ്ടു നാള്‍ കഴിഞ്ഞു,കുട്ടിയേയും,കുട്ടിയുടെ ഉമ്മയും കണ്ടപ്പോള്‍ ലീല പറഞ്ഞു ,നിന്റെ 'അമലിയാത്ത് 'ബുക്ക് എനിക്കാണ് കിട്ടിയത് എന്നും.ഞാന്‍ കണ്ണേട്ടന്റെ കൊടുത്തതാണ് എന്നും പറഞ്ഞു. ഇവിടുന്നങ്ങോട്ട്‌ പുതിയൊരു വിഷയത്തിന്റെ ആരംഭമായി.
            വെറും അറബി  എഴുത്തുകള്‍ മാത്രമുള്ള ആ ബുക്ക്‌ 'അമലിയാത്ത് 'ആണെന്ന് ലീലക്ക് എങ്ങിനെ മനസിലായി. നമ്മുടെ ആള്‍ക്കാര്‍ ചര്‍ച്ചയാക്കി.കണ്ണന്റെ വീട്ടില്‍ നേരിട്ട് പോയി ചോദിച്ചു. ലീല പറഞ്ഞു ഞാന്‍ ബുക്കില്‍ എഴുതിയത് വായിച്ചതാണ് എന്ന്. നമ്മള്‍ വിട്ടില്ല.... അറബി മാത്രം എഴുതിയ ബുക്കല്ലേ? നിനക്കെങ്ങിനെ മനസ്സിലായി ,
അമലിയാത്ത് എന്നാണു എഴുതിയത് എന്ന്?.നീ ഞാളെ ആളാണ്‌,.കണ്ടപ്പോളേ ഞങ്ങള്‍ക്ക് സംശയമുണ്ട്‌.നീ ഉടനെ ഇതിലേക്ക് തന്നെ മടങ്ങണമെന്ന്.  എല്ലാരും കൂടി ബഹളമാക്കിയപ്പോള്‍ ലീല പറഞ്ഞു...ശരിയാണ് ,ഞാന്‍ നിങ്ങളില്‍ പെട്ടവള്‍ തന്നെയായിരുന്നു. എട്ടാം ക്ളാസ്സു വരെ മദ്രസ്സയില്‍ പഠിക്കുകയും ചെയ്തിട്ടുണ്ട്.എന്ത് ചെയ്യാനാ ,ദാരിദ്ര്യം ഞങ്ങളെ വിട്ടു പോവാണ്ടായപ്പോള്‍ ഞാന്‍ കണ്ണേട്ടന്റെ കൂടെ പോന്നു. നിങ്ങള്ക്ക് അത്രയ്ക്ക് നിര്‍ബ്ബന്ധമാണ് എങ്കില്‍ എന്റെ രണ്ടു അനിയത്തിമാര്‍ വീട്ടില്‍ ഉണ്ട്. രണ്ടും പ്രായപൂര്‍ത്തിയായി നില്‍ക്കുന്നു.അവരും ഇപ്പോള്‍ ആരുടെയെങ്കിലും കൂടെ പോകും. എന്നെ നിങ്ങളില്‍ കൂട്ടുന്നതിനു പകരം പെട്ടെന്ന്  എന്റെ അനിയത്തിമാരെ ഇതില്‍ നിന്ന് പോകാതിരിക്കാനുള്ള വഴി നോക്കൂ എന്ന്.
           എന്ത് പറയാനാ ..... നമ്മള്‍ അവിടുന്നിങ്ങു പോന്നു. അമലിയാത്ത് വീണു കിട്ടിയ ലീലയാണോ തെറ്റുകാരി, തിരിച്ചു വിളിക്കാന്‍ പോയ നമ്മളാണോ തെറ്റുകാരി.ദാരിദ്ര്യം കൊണ്ട് വീട് വിട്ടു ഒളിചോടെണ്ടി വരുന്ന നമ്മില്‍ പെട്ടവരെയാണോ നാം കുറ്റപ്പെടുത്തേണ്ടത്?
     ഒന്നില്‍ നമുക്കു അഭിമാനിക്കാം..... നമ്മുടെ പ്രദേശത്തു നിന്ന് ദാരിദ്ര്യം കാരണം ഒരാളും ഒളിച്ചോടെണ്ടി വരില്ല എന്ന്
              ദേഷ്യമൊന്നും പിടിക്കല്ലേ....ഒരു കൊക്ക എന്റെ വകയും...
.' ഈ ചക്കേന്നു മുടി കളിക്കുംപോലെ ' എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്....  ഈ "മുടി"കൊണ്ടുള്ള കളി മാത്രമല്ല " നമ്മുടെ ദീന്‍ " .... അല്ലെങ്കില്‍ കേരളത്തിലെ മാപ്പിള മക്കളെ വെറും ' മുടി ചര്‍ച്ചകളില്‍ ' ഒതുക്കി കളഞ്ഞവര്‍ക്ക് ,എന്നെങ്കിലും ബോധം വരും. അന്നവര്‍ അറിയും ഇതായിരുന്നില്ല നാം പടിപ്പിക്കെണ്ടിയിരുന്ന ഇസ്ലാം എന്ന്. സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹു " മുടി തര്‍ക്കങ്ങളില്‍ "ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്ക്കും നല്ല ബോധം കൊടുക്കുമാരാവട്ടെ. ആമീന്‍. മുഹമ്മദ്‌ നബി [സ] യുടെ പേരും,പ്രവാചകന്റെ മുടിയുടെ പേരും, ഇന്നത്തെ ചാനലുകളിലോക്കെ വലിച്ചിഴച്ചു കൊണ്ട് പോയി 'കൊത്തിപ്പറിച്ചു' കളിക്കാന്‍ അവസരമുണ്ടാക്കിയവരെ.... നിങ്ങളാണ് യഥാര്‍ത്ഥ പ്രവാചക നിന്ദകര്‍.... അത് മറക്കേണ്ട.