thalopandi

Pages

Wednesday, January 12, 2011

മല പോലെ അവതരിപ്പ്ച്ച ഒരു കാര്യം മഞ്ഞു പോലെ അലിഞ്ഞു പോയ അവസ്ഥ

മല പോലെ അവതരിപ്പ്ച്ച ഒരു കാര്യം മഞ്ഞു പോലെ അലിഞ്ഞു പോയ അവസ്ഥ നിങ്ങളുമായി പങ്കുവേക്കേണ്ടി വരുന്നതില്‍ മനസ്സിന് ചെറിയ ഒരു നീറ്റല്‍.



എന്‍റെ സുഹുര്‍ത്തു അന്‍സാറിന്റെ കൃത്യമായ കണക്കു കൂട്ടല്‍ വളരെ ശരിയായിരുന്നു.


ബഹുമാനപ്പെട്ട നമ്മുടെ പഞ്ചായത്ത് പ്രസിഡണ്ട്‌ എന്‍.കെ.മൂസ്സ മാസ്റ്ററുടെ ജനങ്ങളുമായുള്ള ഇടപെടലിനെ ആദ്യമായി ഞാന്‍ ഈ ഗ്രൂപ്പില്‍ കൂടി അഭിനന്ദിക്കട്ടെ.


'വാണിമേല്‍ ഫെസ്റ്റ്' എന്ന ഒരു ജനകീയ പരിപാടി നടത്തി വിജയിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചതും ,പരിശ്രമിച്ചതും അദ്ദേഹമാണ്.ഭൂമിവാതുക്കല്‍ അങ്ങാടിയിലും,മറ്റു


സ്ഥലങ്ങളില്‍ നിന്നും സാധാരണക്കാരില്‍ സാധാരണക്കാരെ തോളില്‍ പിടിച്ചു ഈ കാര്യം അവതരിപ്പിക്കുമ്പോള്‍ നൂറു വട്ടം ഞങ്ങള്‍ തയാറാണ് എന്ന് നാട്ടുകാര്‍ പറഞ്ഞതില്‍ നിന്നാണ് ,മൂസ്സ മാസ്റ്റര്‍ തുടങ്ങിയത്.പിന്നീട് ഓരോ പാര്‍ട്ടി നേതാക്കളെയും നേരില്‍ കണ്ടു തന്നെ സംസാരിച്ചു.തരുവൈഹാജിയൊക്കെ എന്തിനും തയാറായി കൂടെയുണ്ട് എന്ന് പറഞ്ഞു.


പക്ഷെ,മുസ്ലിംലീഗിലെ ഒരു മെമ്പര്‍ മുന്നിട്ടിറങ്ങി ചില 'ന്ജോട്ടു ന്യായങ്ങള്‍'പറഞ്ഞു ഇത് ഇല്ലാതാക്കിയ അവസ്ഥയിലാണ് ഉള്ളത്.കൂടെ ഒന്ന് രണ്ടു "ബുദ്ധിമാന്‍മാരായ"അധ്യാപകര്‍ കൂടി കൂടിയപ്പോള്‍ സത്യത്തില്‍ ജനകീയം ഇവിടെ ഇല്ലാതാവുന്നു.ഇന്നാലെ രാത്രി വൈകുവോളം ചില ശക്തികള്‍ ഇതെങ്ങിനെ 'പൊളിക്കും'എന്ന ചര്‍ച്ചയില്‍ തന്നെയാണ്.എന്നെയും നേരിട്ട് ചിലര്‍ വിളിച്ചു ക്ഷണക്കത്ത് ഇനി കാര്യമായി കൊടുക്കരുത് എന്ന് പറഞ്ഞു.


മൂസ്സ മാസ്റ്റര്‍ ഇന്നലെ രാത്രി തിരുവനന്തപുറത്തേക്ക് പോയി.ഇന്ന് രാത്രിയിലെ നാട്ടില്‍ എത്തൂ. ഫെസ്റ്റിവെല്‍ നടക്കണം എന്ന് ആത്മാര്‍ഥമായി ആഗ്രഹമുള്ളതിനാല്‍ വെള്ളിയാഴ്ച യോഗത്തില്‍ പറയാം എന്ന് അദ്ദേഹം എതിര്‍പ്പുള്ളവരോട് പറഞ്ഞെങ്കിലും


വെള്ളിയാഴ്ചയിലെ യോഗം തന്നെ വേണ്ട എന്ന അഭിപ്രായക്കാരാണ് ചിലര്‍.ഗ്രൂപ്പില്‍ പറയാന്‍ പറ്റാത്ത ചില 'അജണ്ട'കള്‍ കൂടി ചിലര്‍ക്ക് ഇതില്‍ ഉണ്ട് എന്നതിനാല്‍ തല്‍ക്കാലം


ഇതിവിടെ ചുരുക്കട്ടെ.


ഒന്നുകൂടി: കുട്ടികള്‍ക്ക് പരീക്ഷ.....വാണിമേലിലെ ക്രമസമാധാന പ്രശ്നം....


ഇ രണ്ടു കാര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് എതിര്‍പ്പുമായി ചിലര്‍ മുന്നോട്ടു വന്നത്


കുട്ടികളുടെ പരീക്ഷ മുന്‍നിര്‍ത്തി തന്നെയാണ് ഫെസ്റ്റിവല്‍ വളരെ നേരത്തെയാക്കാന്‍ തീരുമാനിച്ചത്.പിന്നെ വീട്ടില്‍ നിന്നു പഠിക്കുന്ന കുട്ടികള്‍ എല്ലായ്പ്പോലും ഫെസ്റ്റിവെല്ലില്‍ വരുമെന്ന് കരുതുന്നത് തന്നെ തെറ്റ്.കുറ്റിയാടിയിലും,കേരളത്തിലെ എല്ലാ നാട്ടിലും പഠിക്കുന്ന കുട്ടികളും,പരിപാടികളും നടക്കുന്നു എന്നത് വേറെ കാര്യം.അങ്ങിനെയെങ്കില്‍ ഒരാഴ്ചയോളം നീളുന്ന സംസ്ഥാന യുവജനോത്സവം പോലും പരീക്ഷ അടുക്കുന്ന സമയത്താവും.


കേരളത്തില്‍ സ്ഥലങ്ങള്‍ ആയിരക്കണക്കിനാണ്.അവിടെയൊക്കെ നല്ല നല്ല പരിപാടികള്‍ വരുന്നു.പക്ഷെ നാം ആരെയൊക്കെയോ പേടിച്ചു ഒളിഞ്ഞിരിക്കാന്‍ ശ്രമിക്കുകയല്ലേ?വിരളിലെന്നാവുന്ന സാമൂഹിക ദ്രോഹികളെ ഭയന്ന് എന്തിനു നമ്മുടെ ജീവിതകാലത്ത് നാടിനെ വരണ്ട അവസ്തയിലാക്കണം.?.വയല്പീടികയില്‍ കഴിഞ്ഞ മാസം "ശാന്തം 2010 "വെച്ച്ചപ്പോലും ഇക്കൂട്ടര്‍ വന്നതാണ്. ഇവിടെ പരിപാടി വെക്കരുത്.നാട്ടില്‍ പ്രശ്നമാവുമെന്ന്.പെര്‍മിഷന്‍ പോലും കലക്കാന്‍ നോക്കി.എന്നിട്ടും രാത്രി പതിനൊന്നു മണിവരെ ഒരു കുഴപ്പവും ഇല്ലാതെ വിജയകരമായി തന്നെ നടത്തി.


ഓക്കെ.... ആര്‍ക്കും വേണ്ടെങ്കില്‍ നമുക്കും വേണ്ട എന്ന് പറഞ്ഞു നാം ഇതൊന്നും തള്ളിക്കളയരുത് എന്നും,അവിടെയാണ് നാം പരാജയപ്പെടുന്നത് എന്നുകൂടി ഓര്‍മ്മിപ്പിച്ചു കൊണ്ടു


                                                        സഈദ്

No comments:

Post a Comment