thalopandi

Pages

Monday, July 19, 2010

ഒരൊറ്റ നിമിഷം.....

"ആരാന്റെ ഉമ്മാക്ക് പിരാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേലാണ്" എന്നത് പഴമൊഴിയാണ്‌.നമ്മുടെ നാടിനെ സംബന്തിച്ചു ഇതെത്ര ശരിയാണ്.എന്‍റെ ചുറ്റുപാടില്‍ നിന്നും കേട്ടറിഞ്ഞ ഒരു കാര്യം നിങ്ങളുടെ അനുവാദം ചോദിക്കാതെ പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു.
ഇടത്തരം കുടുംബത്തില്‍ പെട്ട ഒരു ചെറിയ കുടുംബം.ഒരു മകനും,ഒരു മകളും മാത്രമുള്ള ഒരു പക്കാ പ്രവാസി കുടുംബം.മകന്‍ എന്‍റെ ഒരു അടുത്ത ബന്ടുവിന്റെ കൂടെ പഠിക്കുന്നു.മകള്‍....... പറയാം....
ഭര്‍ത്താവിനെ പേര് തികച്ചു പറയാന്‍ മടിയുള്ള [പേടിയുള്ള] ഒരു കാലം നമുക്ക് മറന്നിട്ടുണ്ടാവില്ല.വീട്ടില്‍ ഒരാള്‍ വന്നാല്‍ ,വാതിലിന്റെ മൂലയില്‍ നിന്നു മറഞ്ഞു കൊണ്ടു മാത്രം കാര്യമന്യേഷിക്കുന്ന പെണ്ണുങ്ങളെയും നമ്മുടെ ഓര്‍മ്മയില്‍ തന്നെയുണ്ടാവും എന്നാണു എന്‍റെ വിശ്വാസം.അതിന്റെ നല്ലതും,ചീത്തയുമായ വശങ്ങള്‍ അവിടെ നില്‍ക്കട്ടെ.പക്ഷെ ഇന്നത്തെ കാലത്ത് നമുക്ക് സങ്കല്പിക്കാന്‍ പോലും പറ്റാത്ത കാര്യങ്ങള്‍ തന്നെയാണിത്.ഇപ്പോളത്തെ കാലത്തും ഇത്തരം 'ദുസ്വഭാവം'തന്നെ വെച്ചു പുലര്‍ത്തിപ്പോരാന്‍ ആഗ്രഹിക്കുന്ന പെണ്ണുങ്ങളുടെ കാര്യം
കട്ടപ്പുക തന്നെയാണ്.കുറച്ചൊന്നു 'സയലന്റ്' കീപ്‌ ചെയ്യുന്ന പെണ്‍കുട്ടികളെ ഇപ്പോളത്തെ ചെറുപ്പക്കാര്‍ക്ക് ദഹിക്കാന്‍ പ്രയാസം തന്നെയാണ്.
ഒരു 'സയലന്റ് ' പെണ്‍കുട്ടിയായിരുന്നു അവള്‍.മതത്തെ കുറിച്ചും ,ദീനിന്റെ നിയമങ്ങളെ കുറിച്ചും നന്നായി പഠിക്കുകയും,അതനുസരിച്ചു മാത്രം ജീവിക്കാന്‍ പരമാവതി ആഗ്രഹിക്കുകയും,ശ്രമിക്കുകയും ചെയ്തവള്‍.ഉപ്പയും ഉമ്മയും മകള്‍ക്കായി കണ്ടു വെച്ച 'മാപ്പിളക്ക്'അവളുമായി അധിക കാലം മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല.കാലത്തിനനുസരിച്ച് കോലം മാറ്റാന്‍ അവളെ അവളുടെ മനസ്സും സമ്മതിച്ചില്ല.ആദ്യത്തെ ആ ബന്ധം വയികാതെ മുറിക്കേണ്ടി വന്നു.
ഉപ്പയും ഉമ്മയും വളരെ പ്രതീക്ഷയോടെ രണ്ടാമത് കൊണ്ടു വന്നതും പെണ്‍കുട്ടിയുടെ നിര്‍ഭാഗ്യവശാല്‍ മുന്ബോട്ടു പോയില്ല.സ്വാഭാവികമായും ഇവിടെയാണ്‌ ആ മാതാവിന്റെ മനസ്സ് പതറാന്‍ തുടങ്ങിയത്.
മനസ്സ്കൊണ്ടോ,ശരീരംകൊണ്ടോ ഒരു തെറ്റും വരാത്തതിനാല്‍ ,തന്‍റെ ദീനി ബോധവും,'പഴമ'യും തന്‍റെ വിധിക്ക് കാരണമായതിനാലും അവള്‍ വല്ലാതെയങ്ങ് സങ്കടപ്പെട്ടില്ല. പക്ഷെ എന്നെ ഓര്‍ത്ത്‌ എന്‍റെ ഉമ്മ സങ്കടപ്പെടുന്നത് കാണാന്‍ ആ കുട്ടിക്ക് തീരെ കഴിഞ്ഞില്ല.ആശ്വസിപ്പിക്കേണ്ട പലരും,പലതരം കുത്തുവാക്കുകള്‍ കൊണ്ടു ആ മാതാവിനെ നോവിച്ചു.കല്യാണ വീട്ടിലായാലും,അലക്കാന്‍ പുഴക്കടവില്‍ പോയാലും,മനസ്സിന് വിഷമമാവുന്ന രൂപത്തിലുള്ള ചിലരുടെ ചോദ്യങ്ങളും,ചോദിക്കുന്നവര്‍ തന്നെ നല്‍കുന്ന വ്യാഖ്യാനങ്ങളും,സഹിക്കാവുന്നതിനേക്കാള്‍ അപ്പുറമായിപ്പോയി.
ചായയുണ്ടാക്കാന്‍ അടുപ്പില്‍ തീ കത്താതതിനാല്‍ ആ പെണ്‍കുട്ടി അല്പം മണ്ണെണ്ണ എടുത്തു അടുപ്പിലൊഴിച്ചു.ഭാഗ്യ ദോഷത്തിന്റെ മറ്റൊരു രൂപമായി തീ പടര്‍ന്നു ഗുരുതരാവസ്ഥയില്‍ ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു.ഉമ്മയുടെയും മകളുടെയും മാനസിക വിഷമം കണക്കിലെടുത്ത് ,മണ്ണെണ്ണ സ്വയം ഒഴിച്ചു കത്തിച്ചതായി.എല്ലാരും അത് ഏറ്റെടുത്തു,പറഞ്ഞുതന്നെ നടന്നു.പെണ്‍കുട്ടിയുടെ ബോധം വരാനോ,അവള്‍ക്കു പറയാനുള്ളത് കേള്‍ക്കാനോ ആര്‍ക്കും സമയമില്ലായിരുന്നു.ഓര്‍മ്മ വന്നപ്പോള്‍ അവള്‍ പറഞ്ഞു,,അടുപ്പില്‍ തീ കത്താതതിനാല്‍ മണ്ണെണ്ണ ഒഴിച്ചപ്പോള്‍ തീ പാളിയതാണ് എന്ന്.
എന്നാലും സമ്മതിക്കില്ല നാം,അവള്‍ വെറുതെ പറഞ്ഞതാണ്.നമ്മള്‍ വിധി എഴുതിയത് തന്നെയാണ് ശരി...കഷ്ട്ടമല്ലേ മക്കളെ,എന്തെ,...നാട്ടാരാരും വെറുതെ പറയില്ലേ? എല്ലാം നെഗറ്റീവ് ആയി മാത്രം ചിന്തിക്കുന്ന കുഴപ്പമല്ലേ ഇത്.
കുട്ടി കഴിഞ്ഞ ദിവസം മരണപ്പെട്ടു പോയി.പടച്ച തമ്പുരാന്‍ അവള്‍ക്കു പൊറുക്കുകയും,സ്വര്‍ഗ്ഗത്തില്‍ ഒരു സ്ഥാനം പ്രധാനം ചെയ്യുമാരാവട്ടെ എന്നും ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.

No comments:

Post a Comment