thalopandi

Pages

Monday, April 23, 2012

 ....കേരളം ഭ്രാന്താലയം ആണെന്ന് പറഞ്ഞത് ശരിയാണോ ഈശ്വരാ ?.....
സര്‍വ്വ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട്,സമ്മര്‍ദ്ധത്തിനു സമ്പൂര്‍ണ്ണമായി കീഴടങ്ങി,ഇത്തരമൊരു അവസ്ഥയില്‍ എത്തിച്ചേര്‍ന്ന് ഭരിക്കുന്നതിലും നല്ലത് ,ഉമ്മന്‍ചാണ്ടിക്ക് അന്തസ്സായി രാജിവെച്ചു ,കോണ്ഗ്രസ് ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടുന്നത് തന്നെയായിരുന്നു.ഒരുപക്ഷെ ഒറ്റയ്ക്ക് ഇപ്പോള്‍ത്തന്നെ വീണ്ടും കോണ്ഗ്രസ്സിന് അധികാരത്തില്‍ തിരിച്ചുവരാന്‍ കഴിഞ്ഞേനേ, അതല്ലെങ്കില്‍ അതിനടുത്ത തവണ തീര്‍ച്ചയായും അധികാരം കിട്ടുമായിരുന്നു.ഇതിപ്പോള്‍ ,താല്‍ക്കാലിക നേട്ടത്തിനായി മുസ്ലീംലീഗിന്റെ പിടിവാശിക്ക് അടിമപ്പെട്ടു ഭരണം തുടര്‍ന്നാല്‍,അത് കോണ്ഗ്രസ്സിന് വലിയ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നതില്‍ യാതൊരു സംശയവും വേണ്ട. " സിപിഎം,മുസ്ലീംലീഗ്,ബിജെപി,വ്യക്തിയാധിഷ്ടിത കേരളാകോണ്‍ഗ്രസ്സുകള്‍ " എന്നീ പാര്‍ട്ടികളിലേക്ക് ,കൊണ്ഗ്രസ്സില്‍ നിന്ന് ഒഴുക്കുണ്ടായേക്കാം.മഞ്ഞളാംകുഴി അലിയുടെ മന്ത്രി സ്ഥാനത്തെയും,അഞ്ചാം മന്ത്രിയെയും എതിര്‍ക്കുന്നവര്‍,മുസ്ലീം സമുദായത്തെ എതിര്‍ക്കുന്നുവെന്ന തോന്നല്‍ വരുന്നത് ശരിയല്ല.കാരണം ആ സമുദായത്തിലെ ചെറിയൊരു ശതമാനമേ മുസ്ലീംലീഗില്‍ ഉള്ളു.ഈ മന്ത്രിമാരേക്കൊണ്ടോ പാര്‍ട്ടിയെക്കൊണ്ടോ പാവപ്പെട്ട ആ സമുദായക്കാര്‍ക്ക് എന്ത് പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് അവര്‍ തന്നെ ചിന്തിച്ചാല്‍ മനസ്സിലാകും.അതുപോലെതന്നെയാണ് കേരളാകോണ്‍ഗ്രസിന്റെയും അവസ്ഥ. ഒരേ ജില്ലയില്‍ നിന്ന് മൂന്നില്‍ കൂടുതല്‍ മന്ത്രിമാര്‍ വരുന്നതും,കേരളത്തിലെ സമുദായ ശതമാനം കണക്കിന് ആനുപാതികത്തില്‍ കൂടുതല്‍ മന്ത്രിമാര്‍ ഒരേ സമുദായത്തില്‍ നിന്ന് വരുന്നതും കേരളത്തിലെ സന്തുലിതാവസ്ഥയെ തകിടം മറിക്കുമെന്നു നിക്ഷ്പക്ഷമതികളായ ധാരാളം പേര്‍ മുന്നറിയിപ്പ് കൊടുത്തിട്ടും,അത് അവഗണിച്ചാണ് ഈ മന്ത്രിമാര്‍ അധികാരത്തില്‍ വരുന്നത്.
യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷമായാലും,ഭൂരിപക്ഷമായാലും മന്ത്രിമാര്‍ വരേണ്ടത് മതേതര പാര്‍ട്ടികളായ കൊണ്ഗ്രസ്,സിപിഎം തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികളായിട്ടാണ്, വര്‍ഗ്ഗീയ പാര്‍ട്ടികളില്‍ കൂടിയല്ല, രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കാത്ത മതക്കാര്‍ വിഡ്ഢികള്‍ എന്ന തോന്നല്‍ ഉണര്‍ത്തി,അത്തരം ധാരാളം മത-പാര്‍ട്ടികളുടെ രൂപീകരണത്തിന് വഴി വെച്ചേക്കാവുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇത് മുളയിലെ നുള്ളുന്നതിനു പകരം ,അതിനു വളവും വെള്ളവും നല്‍കുന്ന കോണ്ഗ്രസ്സിന്റെ നടപടി കേരളാസമൂഹത്തില്‍ ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ക്ക് ഹേതുവാകും എന്ന് കോണ്ഗ്രസ്സ് പാര്‍ട്ടി ഓര്‍ത്തു ഇനിയെങ്കിലും രാജിവെച്ചു അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുക.വര്‍ഗ്ഗീയത ഭൂരിപക്ഷവും,ന്യൂനപക്ഷവും ഒരുപോലെ ആപത്തുതന്നെയാണ്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനിന്ന ആര്യാടന്‍ മുഹമ്മദിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല,അത്തരം മതേതര ചിന്താഗതിയുള്ള മുസ്ലീമും ക്രിസ്ത്യാനിയുമൊക്കെയാണ് മന്ത്രിമാര്‍ ആകേണ്ടത്. ഒരുപക്ഷെ,നാളെ ഇതൊക്കെ കെട്ടടങ്ങുന്ന തന്ത്രങ്ങള്‍ മന്ത്രിസഭ നടത്തിയേക്കാം, വൈരാഗ്യം കെട്ടടങ്ങാന്‍ എന്‍എസ്എസ്സിനും ,എസ്എന്‍ ഡി പിക്കുമൊക്കെ, വല്ലതുമൊക്കെ നല്‍കി ത്രിപ്തര്‍ ആക്കിയേക്കാം.പക്ഷെ, മതേതരത്വം പുലരണം എന്നാശിക്കുന്ന നിക്ഷ്പക്ഷരായ യാതൊരു രാഷ്ട്രീയത്തിനും അന്തമായി അടിമപ്പെടാത്ത ധാരാളം ആള്‍ക്കാരില്‍,ഇത്തരം മുറിവുകള്‍ മൂലമുള്ള ഭവിഷ്യത്ത് ഓര്‍ത്തുള്ള വേവലാതി ഉണ്ടെന്നു എല്ലാ രാഷ്ട്രീയക്കാരും ഓര്‍ക്കുക.താഴെത്തട്ടിലുള്ള ജനങ്ങളുടെ ഇടയില്‍ വര്‍ഗ്ഗീയത ഒന്നും ഇല്ലെന്നു മനസ്സിലാക്കുക,എന്നാല്‍ ഇത്തരം സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്നത് പാവപ്പെട്ടവര്‍ ആയിരിക്കും,ഉന്നതരും നേതാക്കളും പലപ്പോഴും സുരക്ഷിതര്‍ ആണല്ലോ ?കേരളം ഭ്രാന്താലയം ആണെന്ന് പറഞ്ഞത് ശരിയാണോ ഈശ്വരാ ?.
..കടപ്പാട് : ..Raju Varghese Chakkalakuzhy

Wednesday, February 15, 2012

നിങ്ങളാണ് യഥാര്‍ത്ഥ പ്രവാചക നിന്ദകര്‍.... അത് മറക്കേണ്ട.

അല്പം കഴിഞ്ഞു   പോലീസ് വന്നു  അവനെയും കൊണ്ട്  പോയി. പോലീസിനെ ആരാണ് വിളിച്ചത് എന്ന തര്‍ക്കമായി പിന്നീട്. പോലീസുകാര്‍ക്ക് മുമ്പില്‍ പറയാനുള്ള ന്യായമൊന്നും നമ്മളെ കയ്യില്‍ ഇല്ലെങ്കിലും,നാട്ടു ന്യായം നോക്കിയാല്‍ സംഗതി പിശക് തന്നെയാ .ഒരു പത്താം ക്ളാസുകാരി അന്യ മതസ്ഥനായ ചെറുപ്പക്കാരന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുന്നത് കണ്ടാല്‍ ഇതു മതത്തില്‍ പെട്ടവരായാലും അത്രയങ്ങ്  ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. ഇത് തന്നെയാണ് മിനിയാന്ന് വയല്പീടികയില്‍ നടന്നതും. സംഭവത്തില്‍ വല്യ 'കയമ്പ്' ' ഇല്ല എന്ന് തോന്നി തുടങ്ങിയപ്പോള്‍ ആള്‍ക്കൂട്ടവും ഒഴിഞ്ഞു തുടങ്ങി.എങ്കിലും നമ്മുടെ '' Bus Stop "ആയ [അന്സാരിനോട് കടപ്പാട്] ഇവിടെ ഇതിനു പ്രസക്തിയുണ്ടോ എന്നാ തോന്നല്‍
         മിനിയാന്ന് ഒരു ഉച്ച സമയത്താണ് സംഭവം ഉണ്ടായത്.വാണിമേല്‍  പാലത്തിന്റെ അക്കരെ നിന്ന് ചില നാട്ടുകാര്‍ കാണുന്നത് ,സഹോദര സമുദായത്തില്‍ പെട്ട ,അതായത് ഒരു അമുസ്ലിം ചെറുപ്പക്കാരന്റെ ബൈക്കിന്റെ പിറകില്‍ ഇരുന്നു ഒരു പത്താം ക്ളാസുകാരി സ്കൂളില്‍ പോകുന്നതാണ്.പെണ്‍കുട്ടിയെ അവരില്‍ ചിലര്‍ക്ക്  അറിയുന്നതാണ്.ബൈക്ക് ഓടിച്ച    ആളെയും അവരില്‍ ചിലര്‍ക്ക് അറിയാം ,പിന്നെന്തു
പറയാന്‍ ....കണ്ടവര്‍  ഓടിച്ചിട്ടു അവരെ  വയല്പീടികയില്‍ വെച്ച് പിടിച്ചു. വയല്പീടികയില്‍ വലിയ ആള്‍ക്കൂട്ടമായി .ചോദ്യം ചെയ്തപ്പോള്‍ ആ ബൈക്ക് ഓടിച്ച പയ്യന് അവള്‍ ആരാന്നു പോലും അറിയില്ലത്രേ!!!. അവന്‍ പറഞ്ഞത് സത്യമാണ്. അവനു ആ കുട്ടിയെ അറിയില്ല. അവന്‍ കല്ലാച്ചിയില്‍ നിന്ന് വരുമ്പോള്‍ വഴിയില്‍ വെച്ച് ആ പെണ്‍കുട്ടിയുടെ പിതാവ് കൈ കാണിച്ചു നിര്‍ത്തിച്ചു കയറ്റി വിട്ടതാണ് ഭൂമിവാതുക്കല്‍ സ്കൂളില്‍ എത്തിക്കാന്‍. ബസ്സും,ജീപ്പും കാത്ത് നിന്ന് മുഷിഞ്ഞു,കുട്ടിക്ക് മോഡല്‍ പരീക്ഷക്ക്‌ സ്കൂളില്‍ എത്താന്‍ വൈകുമെന്നായപ്പോള്‍ ഉപ്പ കണ്ട വഴി ഇത് മാത്രമായിരുന്നു.കിട്ടുന്ന വണ്ടിയില്‍ കയറ്റി വിടല്‍ . ആ പെണ്‍കുട്ടിയും, ബൈക്ക് ഓടിച്ച പയ്യനും, കുട്ടിയുടെ പിതാവും ഇത് തന്നെയാണ് പറഞ്ഞത് എന്നതിനാല്‍ അത് സത്യമാകാനേ തരമുള്ളൂ.
           സത്യത്തില്‍ ഈ വിഷയത്തില്‍ ആര്‍ക്കാണ് യഥാര്‍ഥത്തില്‍ അബദ്ധം പറ്റിയത്?? . ആ ചെറുപ്പക്കാരന്‍ ചെയ്തതോ, ആ പിതാവിന് പറ്റിയതോ? അല്ലെങ്കില്‍ അവനെ വളഞ്ഞിട്ട് പിടിച്ച നാട്ടുകാര്‍ക്കോ? ...
           സാന്ദര്‍ഭികമായി ഇതിന്റെ കൂടെ ഒരു യഥാര്‍ത്ഥ സംഭവം കൂടി എഴുതാന്‍ തോന്നുന്നു.ചെന്നാട്ടു മൊയ്തുക്ക പറഞ്ഞ ,മേല്‍ പറഞ്ഞ സംഭവവുമായി മറ്റൊരു രൂപത്തില്‍ സാമ്യമുള്ള വേറൊരു സംഭവം.
ie,'കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുത്താലുള്ള അവസ്ഥ...'
കുറെ നാളുകള്‍ക്കു മുമ്പ് പുതുക്കയം,കരുകുളം ഭാഗത്തുള്ള ഒരു കുട്ടിയുടെ കയ്യില്‍ നിന്ന് മദ്രസ്സ വിട്ടു പോകുമ്പോള്‍  "അമലിയാത്ത്" പുസ്തകം വീണുപോയി.
കുട്ടിയുടെ ഭാഗ്യത്തിന് വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തു നിന്ന് ഇവിടെ താമസമാക്കിയ കണ്ണന്റെ ഭാര്യ ലീലയ്ക്കു കിട്ടി.ലീല പുസ്തകത്തിലെ പേര് നോക്കി ആളെ മനസ്സിലായതിനാല്‍ കണ്ണേട്ടന്റെ അടുത്തു കൊടുത്തയച്ചു.ആ കുട്ടിക്ക് പുസ്തകം തിരിച്ചു കിട്ടുകയും ചെയ്തു. രണ്ടു നാള്‍ കഴിഞ്ഞു,കുട്ടിയേയും,കുട്ടിയുടെ ഉമ്മയും കണ്ടപ്പോള്‍ ലീല പറഞ്ഞു ,നിന്റെ 'അമലിയാത്ത് 'ബുക്ക് എനിക്കാണ് കിട്ടിയത് എന്നും.ഞാന്‍ കണ്ണേട്ടന്റെ കൊടുത്തതാണ് എന്നും പറഞ്ഞു. ഇവിടുന്നങ്ങോട്ട്‌ പുതിയൊരു വിഷയത്തിന്റെ ആരംഭമായി.
            വെറും അറബി  എഴുത്തുകള്‍ മാത്രമുള്ള ആ ബുക്ക്‌ 'അമലിയാത്ത് 'ആണെന്ന് ലീലക്ക് എങ്ങിനെ മനസിലായി. നമ്മുടെ ആള്‍ക്കാര്‍ ചര്‍ച്ചയാക്കി.കണ്ണന്റെ വീട്ടില്‍ നേരിട്ട് പോയി ചോദിച്ചു. ലീല പറഞ്ഞു ഞാന്‍ ബുക്കില്‍ എഴുതിയത് വായിച്ചതാണ് എന്ന്. നമ്മള്‍ വിട്ടില്ല.... അറബി മാത്രം എഴുതിയ ബുക്കല്ലേ? നിനക്കെങ്ങിനെ മനസ്സിലായി ,
അമലിയാത്ത് എന്നാണു എഴുതിയത് എന്ന്?.നീ ഞാളെ ആളാണ്‌,.കണ്ടപ്പോളേ ഞങ്ങള്‍ക്ക് സംശയമുണ്ട്‌.നീ ഉടനെ ഇതിലേക്ക് തന്നെ മടങ്ങണമെന്ന്.  എല്ലാരും കൂടി ബഹളമാക്കിയപ്പോള്‍ ലീല പറഞ്ഞു...ശരിയാണ് ,ഞാന്‍ നിങ്ങളില്‍ പെട്ടവള്‍ തന്നെയായിരുന്നു. എട്ടാം ക്ളാസ്സു വരെ മദ്രസ്സയില്‍ പഠിക്കുകയും ചെയ്തിട്ടുണ്ട്.എന്ത് ചെയ്യാനാ ,ദാരിദ്ര്യം ഞങ്ങളെ വിട്ടു പോവാണ്ടായപ്പോള്‍ ഞാന്‍ കണ്ണേട്ടന്റെ കൂടെ പോന്നു. നിങ്ങള്ക്ക് അത്രയ്ക്ക് നിര്‍ബ്ബന്ധമാണ് എങ്കില്‍ എന്റെ രണ്ടു അനിയത്തിമാര്‍ വീട്ടില്‍ ഉണ്ട്. രണ്ടും പ്രായപൂര്‍ത്തിയായി നില്‍ക്കുന്നു.അവരും ഇപ്പോള്‍ ആരുടെയെങ്കിലും കൂടെ പോകും. എന്നെ നിങ്ങളില്‍ കൂട്ടുന്നതിനു പകരം പെട്ടെന്ന്  എന്റെ അനിയത്തിമാരെ ഇതില്‍ നിന്ന് പോകാതിരിക്കാനുള്ള വഴി നോക്കൂ എന്ന്.
           എന്ത് പറയാനാ ..... നമ്മള്‍ അവിടുന്നിങ്ങു പോന്നു. അമലിയാത്ത് വീണു കിട്ടിയ ലീലയാണോ തെറ്റുകാരി, തിരിച്ചു വിളിക്കാന്‍ പോയ നമ്മളാണോ തെറ്റുകാരി.ദാരിദ്ര്യം കൊണ്ട് വീട് വിട്ടു ഒളിചോടെണ്ടി വരുന്ന നമ്മില്‍ പെട്ടവരെയാണോ നാം കുറ്റപ്പെടുത്തേണ്ടത്?
     ഒന്നില്‍ നമുക്കു അഭിമാനിക്കാം..... നമ്മുടെ പ്രദേശത്തു നിന്ന് ദാരിദ്ര്യം കാരണം ഒരാളും ഒളിച്ചോടെണ്ടി വരില്ല എന്ന്
              ദേഷ്യമൊന്നും പിടിക്കല്ലേ....ഒരു കൊക്ക എന്റെ വകയും...
.' ഈ ചക്കേന്നു മുടി കളിക്കുംപോലെ ' എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്....  ഈ "മുടി"കൊണ്ടുള്ള കളി മാത്രമല്ല " നമ്മുടെ ദീന്‍ " .... അല്ലെങ്കില്‍ കേരളത്തിലെ മാപ്പിള മക്കളെ വെറും ' മുടി ചര്‍ച്ചകളില്‍ ' ഒതുക്കി കളഞ്ഞവര്‍ക്ക് ,എന്നെങ്കിലും ബോധം വരും. അന്നവര്‍ അറിയും ഇതായിരുന്നില്ല നാം പടിപ്പിക്കെണ്ടിയിരുന്ന ഇസ്ലാം എന്ന്. സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹു " മുടി തര്‍ക്കങ്ങളില്‍ "ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്ക്കും നല്ല ബോധം കൊടുക്കുമാരാവട്ടെ. ആമീന്‍. മുഹമ്മദ്‌ നബി [സ] യുടെ പേരും,പ്രവാചകന്റെ മുടിയുടെ പേരും, ഇന്നത്തെ ചാനലുകളിലോക്കെ വലിച്ചിഴച്ചു കൊണ്ട് പോയി 'കൊത്തിപ്പറിച്ചു' കളിക്കാന്‍ അവസരമുണ്ടാക്കിയവരെ.... നിങ്ങളാണ് യഥാര്‍ത്ഥ പ്രവാചക നിന്ദകര്‍.... അത് മറക്കേണ്ട.

Saturday, January 21, 2012

Vanimel Panam Payattu



Saturday, December 10, 2011

ഇക്കൂട്ടരെ നല്ല മനുഷ്യരായി ജീവിപ്പിക്കാന്‍ നമുക്ക് ദൈവം തമ്പുരാനോട്‌ പ്രാര്‍ഥിക്കാം...




        ഇടവേളയ്ക്കു ശേഷം നമ്മുടെ സമീപ പ്രദേശങ്ങള്‍ വീണ്ടും ചില അനിഷ്ട്ട സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്.
അവസാനമായി ഇന്ന് രാത്രിയില്‍ ബോംബു നിര്‍മ്മാണ പ്രവര്‍ത്തിക്കിടെ പൊട്ടിത്തെറിച്ചു മൂന്നു പേര്‍ക്ക് പരിക്ക് പറ്റി
എന്നാണു വിവരം.ഇന്നലെ രാത്രി കുയ്തെരിയില്‍ നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇത് എന്നതില്‍ സംശയിക്കേണ്ടതില്ല.
        എന്തു തന്നെയായാലും ആവേശത്തില്‍ കളിച്ചു പോകുന്നവര്‍ക്ക് പോകാം...പക്ഷെ എപ്പോളും സംഭവിക്കുന്നത്‌ പോലെ
പാവങ്ങളില്‍ പാവങ്ങളായ നിരപരാധികള്‍ ഇതിന്റെ തിക്താനുഭവം പെരേണ്ടി വരുന്നു. ഇന്നലെ രാത്രി നടന്ന സംഭവങ്ങളില്‍
വീട് ആക്രമിക്കപ്പെട്ടതും പാവപ്പെട്ട ഒരു ഗള്‍ഫുകാരന്റെ വീടാണ്.സ്ത്രീയും മക്കളും മാത്രമുള്ള വീട്ടില്‍ പുറത്തു നിന്നു എറിഞ്ഞു
സ്വയം ധീരന്മാരായി പ്രഖ്യാപിക്കുന്നവരെ എന്തു പേരിട്ടു വിളിക്കണം നമ്മള്‍.... മൃഗീയം എന്ന് പറയാന്‍ പാടില്ല....മൃഗങ്ങള്‍ക്ക്
ഇതിനേക്കാള്‍ വിവേകം ഉണ്ട്.... ഇക്കൂട്ടരെ നല്ല മനുഷ്യരായി ജീവിപ്പിക്കാന്‍ നമുക്ക് ദൈവം തമ്പുരാനോട്‌ പ്രാര്‍ഥിക്കാം...
                 

                 

Thursday, October 13, 2011

ദൈവത്തിന്റെ സ്വന്തം നാട് പിശാചുക്കളുടെ നാടാകാന്‍ അധികനാള്‍ വേണ്ടി വരില്ല.....

കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രക്കാരുടെ മര്‍ദനമേറ്റതിനെ തുടര്‍ന്ന് പാലക്കാട് പെരുവമ്പ് തങ്കയം വീട്ടില്‍ രഘു മരിച്ചത് തലച്ചോറിലുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്നെന്ന് സൂചനയും പുറത്തു വരുന്നു . ചൊവ്വാഴ്ച ആലപ്പുഴ ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോലീസ് സര്‍ജന്മാരുടെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഇത് കണ്ടെത്തിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ബുധനാഴ്ച മാത്രമേ ലഭിക്കുകയുള്ളൂ. മരിച്ച രഘുവിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ നിരവധി പാടുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

വടക്കേ ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലും അരങ്ങേറുന്ന ക്രൂരതയുടെ ദ്രിശ്യങ്ങള്‍ കണ്ടു പ്രതികരിച്ച നമ്മള്‍ കേരളത്തില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിയമപാലകര്‍ തന്നെ നിയമം കയ്യിലെടുക്കുന്നു

രഘുവിനെ മര്‍ദിച്ച മൂവാറ്റുപുഴ ഇഞ്ചിക്കണ്ടത്തില്‍ സന്തോഷ് (28), നെയ്യാറ്റിന്‍കര മുടിവിളാകം ശ്രീസദനില്‍ സതീശന്‍ (36) എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു.
ഇതില്‍ സതീശന്‍ കെ സുധാകരന്‍ എം പി യുടെ ഗന്മാനാണ്..

സതീഷും സന്തോഷും ചേര്‍ന്ന് ക്രൂരമായാണ് രഘുവിനെ മര്‍ദിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

സതീഷ് ഇടതുകൈകൊണ്ട് രഘുവിന്റെ ഇരുകൈകളും പുറകിലേക്കു വരിഞ്ഞുമുറുക്കുകയും വലതുകൈകൊണ്ട് നെഞ്ചിന് ഇടിക്കുകയുംചെയ്തു. ഈ സമയം സന്തോഷും രഘുവിനെ ഇരുകൈകൊണ്ട് മാറിമാറി മര്‍ദിച്ചുവെന്ന് ദൃക്സാക്ഷിയും കെഎസ്ആര്‍ടിസി ഡ്രൈവറുമായ ടി കെ സുബൈര്‍ പറഞ്ഞു. കുഴഞ്ഞുവീണ രഘു വെള്ളംചോദിച്ച് നിലവിളിക്കുന്നുണ്ടായിരുന്ന

ു. ആളുകള്‍ വെള്ളം കൊടുക്കുന്നതും അക്രമികള്‍ വിലക്കി. പിന്നീട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ അക്രമികളെ തടഞ്ഞുവച്ച് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് മരിച്ചത്.

ഇത് പോലെ ക്രൂരമായ മര്‍ദന രീതികള്‍ ഇനിയെങ്കിലും അവസാനിപ്പിച്ചില്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട് പിശാചുക്കളുടെ നാടാകാന്‍ അധികനാള്‍ വേണ്ടി വരില്ല.

Monday, August 8, 2011

ജസീരയെയും ഞങ്ങളെയും നീ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടണേ....

മാസങ്ങള്‍ക്ക് മുമ്പ്, ദുബായില്‍ നിന്നു അല്‍-ഐന്‍ ലേക്ക് യാത്ര പോയപ്പോള്‍ , കുറഞ്ഞ നാളത്തേക്ക് എന്റടുത്തു വന്ന ഉപ്പാനെയും,ഉമ്മാനെയും അല്‍-ഐന്‍ ല്‍ ഉള്ള ബന്ധുക്കളെയും കൂട്ടുകാരെയും കാണാനായിരുന്നു ആ യാത്ര.അയല്‍വാസി കൂടിയായ കുഞ്ഞമ്മദ്ന്‍റെ വീട്ടില്‍ ഒരു ദിവസം താമാസിക്കല്‍ അവര്‍ക്ക് അനിവാര്യമായതിനാല്‍ ഞാന്‍ തിരിച്ചു പോന്നു.
ആ വില്ലയില്‍ തൊട്ടടുത്ത്‌ താമസിക്കുന്ന എന്‍റെ നാദാപുരക്കാരനായ സുഹുര്‍ത്തും അവന്റെ ഭാര്യയും പക്ഷെ ഉപ്പയെയും ഉമ്മയെയും തിരികെ തരാന്‍ തയാറായില്ല.എന്‍റെ ഉമ്മയെ അന്ന് വരെ കാണാത്ത ,പരിചയപ്പെടാത്ത ആ പെണ്‍കുട്ടിക്ക് ഒരു ദിവസം കൂടി അവരെ അവിടെ നിര്‍ത്തണമായിരുന്നു. ഞാന്‍ ഒരിക്കല്‍ പോലും പറയാത്ത ആ സുഹുര്‍ത്തിന്റെയും ഭാര്യയുടെയും ആ വലിയ സ്നേഹ സ്വീകരണം കണ്ടപ്പോള്‍
ഒരിക്കലല്ല പല വട്ടം അവരോടോന്നിച്ചു കഴിയാന്‍ അവര്‍ ആഗ്രഹിച്ചു എന്നത് നേര് തന്നെയാ... ഒരുപക്ഷെ,തിരക്കുകള്‍ക്കിടയില്‍​ ആണെങ്കിലും,സ്വന്തം മകനായ ഞാന്‍ കൊടുത്ത സ്വീകരണത്തെക്കാള്‍ കൂടുതല്‍ അന്യരില്‍ നിന്നു കിട്ടിയതിലുള്ള സന്തോഷമായിരിക്കാം അത്....
ആ പെണ്‍ കുട്ടിയുടെ സ്നേഹത്തെയും,നല്ല മനസ്സിനെ കുറിച്ചും പിന്നീട് പലപ്പോളായും എന്ന്റെ ഉമ്മ പറഞ്ഞു പോയതായി ഞാന്‍ ഓര്‍ക്കുന്നു...... ഇന്നാലില്ലാഹി..... ഇന്നലെ രാത്രി നോമ്പ് തുറന്നു അല്പം കഴിഞ്ഞതെയുള്ളൂ... ആ പെണ്‍കുട്ടി....എന്നെന്നേക്കുമാ​യി പോയി.....
രാത്രി 8 :30 മണിക്ക് എനിക്ക് വന്ന ഫോണില്‍ കൂടി ഞാനതറിഞ്ഞു. വിശ്വസിക്കാന്‍ പ്രയാസപ്പെട്ടിട്ടും ,ആ സത്യത്തിനു മുന്‍പില്‍ എന്‍റെ വാര്‍ത്തയിലുള്ള വിശ്വാസം പതറിപ്പോയി. കല്ലാച്ചി വിംസ് ഹോസ്പിറ്റലില്‍ നിന്നും രാത്രി 9 മണിയോടെ മയ്യത്ത് നാദാപുരത്തെ കുമ്മംക്കോട്ട്
ചേണികണ്ടിയില്‍ എത്തുമ്പോഴേക്കു അവിടെ ജനങ്ങളുടെ ഒഴുക്കായിരുന്നു.
ശുഹൈബ്ന്‍റെ മനസ്സിന് സമാധാനം നല്‍കാന്‍ നമുക്ക് അല്ലാഹുവിനോട് പ്രാര്‍ഥിക്കാം. വെറും മൂന്നു മാസം മാത്രം പ്രായമായ മകള്‍ ഉള്‍പ്പടെ മൂന്നു പിഞ്ചു കുട്ടികളാണ് ശുഹിബിനും ജസീറക്കും. രാവിലെ നാദാപുരം പള്ളിയില്‍ ഖബറടക്കം നടക്കുമ്പോള്‍ വന്‍ ജനാവലിയാണ് ഉണ്ടായത്.ഭാര്യയുടെ മയ്യത്ത് ഖബറടക്കുമ്പോള്‍ ശുഹൈബ് എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുകയായിരുന്നു.ഖബറിടത​്തില്‍ ഇരു കയ്യും നീട്ടി അല്ലാഹുവിനെ വിളിച്ചു വാവിട്ടു കരഞ്ഞു പോയപ്പോള്‍ .ഒരാളുടെ പോലും കണ്ണ് നിറയാതിരുന്നില്ല.പലരുടെയും കണ്ണീര്‍ ഒഴുകി തീര്‍ന്നു എന്ന് തന്നെ പറയാം. മൂന്നു മക്കളെയും എന്നെയും തനിച്ചാക്കി പ്രിയതമ പോകുമ്പോള്‍ അനുഭവിച്ച വേദന ....പടച്ച തമ്പുരാനേ,....ഞങ്ങളുടെ സഹോദരി ജസീരയെയും ഞങ്ങളെയും നീ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടണേ.... എല്ലാം നഷ്ട്ടപ്പെട്ടവനെ പോലെയായ ഞങ്ങളുടെ സഹോദരന്‍ ശുഹൈബ്ന്‍റെ മനസ്സിന് നീ ശക്തി നല്കണേ....ആമീന്‍.